Posts

logic ഇല്ലാക്കഥ!

Image
ട്യൂലിപ് പൂക്കളെ സ്വപ്നം കണ്ടിരുന്ന അയാളുടെ മണ്ണിൽ പക്ഷെ തളിർത്തത് ഒരു മുല്ലച്ചെടിയായിരുന്നു.ട്യൂലിപ്പിന് പൂക്കാൻ ചേർന്നതല്ലായിരുന്നു ആ പൂന്തോട്ടത്തിലെ മണ്ണ്. ഗതിയില്ലാത്തവന്റെ ചെടി! മുല്ല വളർന്നു.നിറയെ പൂമണം.അതിൽ മുങ്ങി, ചിലപ്പോ സ്വയം മറന്ന്ദിവസങ്ങൾ... വർഷങ്ങൾ അങ്ങ് പോയി. പതിയെ പതിയെ അയാളതിനെ മടുത്തു തുടങ്ങി.തന്റെ മണ്ണിൽ പൂക്കാത്ത, ഏതോ കാണാക്കാരയിൽ ഉള്ള ട്യൂലിപ് പൂക്കളുടെ ഭംഗി വീണ്ടും അയാളെ ശല്യപ്പെടുത്താൻ തുടങ്ങി. ഒരു ദിവസം ആ പൂപ്പാടം തേടി അയാൾ പോയി.തിരികെ വന്നില്ല. വേണ്ടാതായ മുല്ലച്ചെടി പൂത്തുകൊണ്ടേയിരുന്നു.വെള്ളമില്ലാ നേരത്തും അതിൽ വെള്ള പൂക്കൾ നിറഞ്ഞു നിന്നു.ആർക്ക് വേണ്ടി? ഒരിക്കൽ കാട്ആ പിടിച്ചു പോയ തോട്ടത്തിലേക്ക് അയാൾ വരുമെന്നു കരുതിയോ? നല്ല തമാശ! പൂവുകളാർക്കു വേണ്ടിയും പൂക്കാറില്ല മണ്ടന്മാരേ. അവർ അവർക്ക് വേണ്ടി മാത്രം പൂക്കുന്നു. അവർ 'തിരിച്ചറിവ് വന്ന മനുഷ്യരാണ്'! (This is not about flowers)

കൊയ്യാപ്പഴം

കൊയ്യാപഴം എന്ന് വെച്ചാൽ ഇവിടെ പേരയ്ക്കാപ്പഴം. ഹോസ്റ്റൽ ജീവിതത്തിന്റെ രുചിയാണ് ഇപ്പോൾ പേരക്കയ്ക്ക്. 40 രൂപയ്ക്ക് അഞ്ചോ ആറോ എണ്ണം കിട്ടും. മാനേജർമാരുടെ പേര് കേട്ട ഏക്കർ കണക്കിന് വരുന്ന തോട്ടത്തിൽ നിന്ന് നേരിട്ട് പറിച്ചു കൊണ്ടുവരുന്ന ഫ്രഷ് പേരയ്ക്കാ. രുചി കൊള്ളാം!  ഇടയ്ക്ക് മഞ്ഞപ്പിടി ഉള്ള, മൂർച്ച എന്നാൽ എന്താണെന്ന് പോലും അറിയാത്ത  ഞങ്ങളുടെ  പ്ലാസ്റ്റിക് കത്തികൊണ്ട് മാഞ്ഞു മുറിക്കുമ്പോൾ ചിലരൊക്കെ മുക്രിയിട്ട് തല പൊക്കും പഴത്തിനുള്ളിൽ നിന്ന്.  "യാരെടാ ഇന്ത പക്കം?" എന്ന ഭാവത്തിൽ.  പിരി പിര  പൊങ്ങി വന്ന അറപ്പ് കടിച്ചുപിടിച്ച് കൊയ്യാക്കയുടെ രണ്ടു പിളർക്കും കൂട്ടിയടച്ച് വെയിൽ അടിക്കുന്ന ജനൽ പടിയിൽ കൊണ്ടുവയ്ക്കും. 40 രൂപയ്ക്ക് അവരുടെ കിടപ്പാടം ഞാൻ വാങ്ങി ദാ ഒരുപകാരവും ഇല്ലാതെ കരിഞ്ഞുണങ്ങാൻ പോകുന്നു എന്നെങ്ങനെ പറയാനാ?  തമാശ എന്താണെന്ന് വെച്ചാൽ എന്റെതടക്കം എത്രയോ പേരുടെ കിടപ്പാടങ്ങൾ ആരുടെയൊക്കെയോ കൈകളിലാണെന്നുള്ളതാണ്. ആർക്കുണ്ട് ഇതൊക്കെ സ്വന്തമായിട്ട്?  ഏതെങ്കിലും വെയിൽ അടിക്കുന്ന ജനൽ പടിയിലിരുന്ന് കരിഞ്ഞുണങ്ങി തീരാറല്ലെ പതിവ് നമ്മളൊക്കെ!

താക്കോൽ

Image
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാളുടെ കയ്യിൽ കൊടുക്കരുതെന്ന് പറയാറുണ്ട്. ഇന്ന് എന്റെ താക്കോൽ എന്റെ കയ്യിൽ തന്നെയാണ് ഇരിപ്പ്. എന്നാൽ ചിലനേരം താഴോ താക്കോലോ തുരുമ്പെടുക്കുന്നു എന്ന അവസ്ഥ വന്നാൽ,സ്വയം എണ്ണയിട്ടു മിനുക്കാൻ കഴിയാതെ വന്നാൽ?  നിലവിൽ ഈ നിനക്കു പണികൾ അറിയാവുന്ന ഒരാളുടെ പക്കൽ ഒരു സ്പെയർ താക്കോൽ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്. അയാളുടേത് അയാൾ എന്റെ പക്കലും തന്നിരിക്കുന്നു.

🌱

Image
കവിതയിറങ്ങിപ്പോയ നാൾ ചായങ്ങളൊക്കെ തീർന്ന നാൾ ഒരാളിലേക്ക് മാത്രമായി ചുരുണ്ട നാൾ അന്നാണ്, ഞാനെന്റെ മരണത്തെ കണ്ടത്! മറ്റൊരു നാൾ  ചിതറിയ സ്വത്വം പെറുക്കിയടുക്കി സ്വസ്നേഹം അതിലൂറ്റി സ്വാതന്ത്ര്യത്താൽ മൃതിയെ ജയിച്ച നാൾ സ്മൃതിയെയും ! അന്ന്, നിറയെ ചായങ്ങളായിരുന്നു കവിതകളും!

This is where I am now!

Image
This is a place where I am learning , unlearning and relearning so many things in life. A woman who is in her late 20s, unmarried,who stayed under the wings of parents in her whole life, who has just started living her own life needs to learn the real life. I am grateful to this place! @Tagore Public School, Salem, TN.

🍁

Image
മുൻപൊക്കെ നെഞ്ചിന് കനം കൂട്ടിയ കല്ലുകളെല്ലാം അക്ഷരങ്ങളായായിരുന്നു ഇറക്കി വിട്ടിരുന്നത്.അലങ്കോലമായ ഒരു മുറി അടുക്കിപ്പെറുക്കി വെയ്ക്കുന്ന സുഖമായിരുന്നു അതിന്‌. പിന്നീടെടുത്തു വായിക്കാനും വേണമെങ്കിൽ മാറ്റങ്ങൾ വരുത്തി വെളിച്ചം കാണിക്കാനുമാകുന്നവയൊക്കെ ഉണ്ടായിരുന്നു അതിൽ. ഇടയ്ക്കെപ്പോഴോ ഫോൺ വന്നു കേറി സമയം പതിയെ വലിച്ചു തുടങ്ങി. നെഞ്ചിലെ കനം നിമിഷങ്ങൾക്കുള്ളിൽ അത് മായ്ക്കും പോലെ തോന്നി. പലയിടങ്ങളിലേക്ക് യാത്ര പോകും പോലെ തോന്നി. അപ്പോൾ പക്ഷെ എന്നോട് യാത്ര പറഞ്ഞിറങ്ങിയത് അക്ഷരങ്ങളായിരുന്നു. വികാരത്തിന്റെ അലകൾ ഒടുങ്ങി മനസ് ശാന്തമാകുമ്പോൾ എടുത്തു വായിക്കാൻ എന്നിൽ നിന്നിറങ്ങി പോയ അക്ഷരങ്ങളില്ല. ആകെ ദാരിദ്രയാകും പോലെ തോന്നി! വീണ്ടും എഴുതണം 
"Teachers affect eternity.No one can tell where their influence stops "                   -Henry Brook Adams